Tuesday, September 4, 2007

രാമേശ്വരത്തെ ശ്‌മശാനം സൂക്ഷിപ്പുകാര‌ന്‍


ഏറ്റവും പുതിയ നര-സായ കഥ - രാമേശ്വരത്തെ ശ്‌മശാനം സൂക്ഷിപ്പുകാര‌ന്‍ - തര്‍ജ്ജനി സപ്തംബര്‍ ലക്കത്തില്‍ വന്നിട്ടുണ്ട്.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
“മരിച്ച് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഏതു ശരീരവും നാറും, ആരുടേതായാലും. തങ്കഭസ്മം കഴിച്ചവന്‍‌റ്റെതായാലും വെള്ളച്ചോറുണ്ടവന്‍‌റ്റെതായാലും ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് മരിച്ചവന്‍‌റ്റെതായാലും, ഒരുപോലെ നാറും, ഇതു പരമമായ സത്യം!“
ആകാശങ്ങളിലെ മുഴുവന്‍ കറുപ്പും ഭൂമിയിലേക്കിറങ്ങിയ ആ രാത്രിയില്‍, ഉള്‍ക്കടലും മഹാസമുദ്രവും സംഗമിക്കുന്ന പുണ്യദ്വീപിന്റെ അതിരുകളിലെവിടെയോ ഉള്ള ആ ശ്മശാനത്തിലിരിക്കുകയായിരുന്ന സായ, ജനനത്തിന്റെയും മരണത്തിന്റെയും അതിരുകളെ കുറിച്ച് ആകുലപ്പെടാത്ത ആ സൂക്ഷിപ്പുകാരന്റെ വാക്കുകളില്‍ ഇനിയും തന്റെയുള്ളില്‍ പൂക്കാത്ത ജീവനെ കുറിച്ചുള്ള വ്യാകുലതകള്‍ മറന്ന് ഇരുന്നു. കത്തിയെരിയുന്ന ചിതയിലെ എല്ലാ അഴുക്കുകളെയും ശുദ്ധമാക്കുന്ന അഗ്നിനാളങ്ങള്‍ ആ ശ്മശാനത്തിന് സുവര്‍ണ്ണശോഭയേകി.

- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -

“ഇവിടെ ആരേയും ദഹിപ്പിക്കുമോ?“
“ശവങ്ങള്‍മാത്രം.”
“അതല്ല. ഏതു മതത്തിലെയും..”
“ശവത്തിനു ജാതിയും മതവും ഉണ്ടോ? ഇല്ല... എന്റെ അഭിപ്രായത്തില്‍ ഏതു ശരീരത്തിനും ജാതി ഒന്നേയുള്ളു - ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്. ഇതല്ലാതെ വേറൊന്ന് ഇത്ര കാലായിട്ട് ഞാന്‍കണ്ടീട്ടുമില്ല, കത്തിച്ചിട്ടുമില്ല!!“
അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. എന്നീട്ട് തുടര്‍ന്നു.
“...പക്ഷെ ബുദ്ധിയും ബോധവും ഇല്ലാത്ത ചിലര്‍ ഇപ്പോഴുമുണ്ടല്ലോ?“

- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -

“ - - - - - - - - - - - - - - - - - ബ്രഹ്മതപോബലത്തില്‍, പരമമായ ബീജം ഓംകാരത്തില്‍ അലിഞ്ഞപ്പോള്‍ സ്വയംഭൂവായ് രുദ്രനുണ്ടായി‍! അനശ്വരമായ പരാശക്തിയുടെ നശ്വരരായ പ്രവര്‍ത്തകരില്‍ അവന്‍ സംഹാരകര്‍മ്മത്തിന്റെ അധിപധിയായി. ആര്യവര്‍ഗ്ഗത്തിന്റെ ചിന്തകള്‍ പേറിയ ചിത്രരചനകള്‍ പ്രതിപാദിക്കുന്ന പോലെ, മുഖക്ഷൌരം ചെയ്ത് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്നവനല്ല അവന്‍. അവന്‍ ശിവനാണ്, കാലഭൈരവനാണ്. മേലാസകലം ചുടലഭസ്മം പൂശിയ ജഡാധാരിചണ്ഡാലനാണ്. ഒരിക്കലും ആര്‍ക്കും നിഷേധിക്കാനാകാത്ത പൌരുഷത്തിന്റെ പ്രതീകമായ താണ്ഡവമൂര്‍ത്തിയായ നടരാജനാണ്! അവനെ പ്രാര്‍ത്ഥിക്കുക, സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേക്കുള്ള, ഗര്‍ഭത്തിലെ മൃത്യുവില്‍ നിന്ന് പൊക്കിള്‍ക്കൊടിയിലെ പിറവിയിലേക്കുള്ള നിന്റെ ബീജത്തിന്റെ യാത്രയില്‍ അവന്റെ കാരുണ്യമുണ്ടാകും. മനസ്സുരുകി പ്രാര്‍ത്ഥിക്കുക!!!“

- - - - - - - - - - - - - - - - -
മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് അവസാനത്തുള്ളി ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മാളുവിന്റെയും, തന്റെ പുതിയ ക്യാമറയിലെ ഇനിയും പരീക്ഷിക്കാത്ത സാദ്ധ്യതകള്‍ തിരയുന്ന നരന്റെയും, ഓര്‍മ്മകള്‍ അടുക്കി വെയ്ക്കാന്‍ പ്രയാസപ്പെടുന്ന സായയുടെയും മുന്നില്‍, കടലെടുക്കാന്‍ മറന്ന് പോയ ആ കാലഭൈരവക്ഷേത്രം തലയുയര്‍ത്തി നിന്നു.

- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -

മുഴുവന്‍ വായിച്ച് അഭിപ്രായം പറയുമല്ലോ ---> http://chintha.com/node/2910


സസ്നേഹം
ദൃശ്യന്‍